Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Wednesday, July 15, 2020

KERALA DHSE VHSE Result 2020 keralaresults.nic.in | How to Check Kerala Plus Two Results | Plus 2 Result 2020 Kerala

 Plus Two Results
The Directorate of Higher Secondary Education Kerala (DHSE) will be releasing the Plus Two result 2020 soon. The official sources confirm that Kerala DHSE Plus Two result 2020 will be released on July 14 at 2 PM. To know the result candidate can visit the official website keralaresults.nic.in to download their Plus Two result 2020 Kerala.  


Plus Two Result 2020: 

Students can also refer to other websites where the Plus Two result 2020 will be available. Some of the important websites to check Plus Two result 2020. 

www.keralaresults.nic.in 
www.dhsekerala.gov.in 
www.indiaresults.com
results.nic.inprd.kerala.gov.in

 Result Class 12

How to check Kerala Plus Two Result 2020 Online?

  • Go to the official result website keralaresults.nic.in.
  • Click on the link for plus two result 2020.
  • Now enter your roll number and date of birth.
  • Now click on the submit button.
  • The result will get displayed on your screens.
  • Check the details and keep it safe.
 DHSE Kerala Results

Steps to check the Kerala DHSE Class 12 Results 2020 on official website:

Step 1: Visit the official website of Kerala DHSE at keralaresults.nic.in or dhsekerala.gov.in
Step 2: Click on the link 'DHSE results' on the homepage
Step 3: Enter your roll number and date of birth
Step 4: Results will be displayed on the screen
Step 5: Download the results for future reference
 India Results


Steps to check result 2020 via SMS

If the official website is down, students can also check their Kerala Plus Two Result via SMS by following the steps mentioned below: Send an SMS in the given format - KERALA12 and send it to 56263.
 Results nic

DHSE Kerala Plus Two Result 2020: How to check school- wise results

Once the results are declared, Directorate of Higher Education, DHSE would also release the schoolwise result for the Kerala Plus Two 2020 examinations. The candidates need to visit the result website www.kerala result.nic.in. and click on Kerala +2 result 2020 result link. The candidates need to open the schoolwise Kerala 12th result 2020 link. Further, enter the school code and click on the submit button to view the Plus Two results on your screens.
DHSE VHSE Results

DHSE Kerala Results 2020 Grading System Grade 

Grade Range A+ Total Score: 180 -200 A Total Score: 160 - 179 B+ Total Score: 140 - 159 B Total Score: 120 - 139 C+ Score between 100 - 119 with TE Score greater than or equal to 30% of TE Maximum C Score between 80 - 99 with TE Score greater than or equal to 30% of TE Maximum D+ Score between 60 - 79 with TE Score greater than or equal to 30% of TE Maximum D Score between 40 - 59 or TE Score less than 30% of TE Maximum E Total Score below - 40 Around 5 lakh students have appeared for the Kerala Plus Two examination 2020. Students can also access the Plus Two result 2020 through SMS. Last year, the DHSE has released the Kerala Plus Two result on May 8. The overall pass percentage of the Kerala Plus Two result 2019 is 84.33%.

Tuesday, December 10, 2019

എല്ലാവരുടെ ഹൃദയത്തിലും സ്നേഹത്തിന്റെ ചിരാതുകൾ കൊളുത്തട്ടെ .... തൃകാർ‍ത്തിക ആശംസകൾ

എല്ലാവരുടെ ഹൃദയത്തിലും സ്നേഹത്തിന്റെ ചിരാതുകൾ കൊളുത്തട്ടെ .... തൃകാർ‍ത്തിക ആശംസകൾ ...!!


വൃശ്ചിക മാസത്തിലെ തൃകാർ‍ത്തിക ദേവിയുടെ ജന്മ നക്ഷത്രമായതിനാൽ തൃകാർ‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിക്കൽ‍. ഗൃഹത്തിൽ‍ തൃകാർ‍ത്തിക ദിവസം ദീപം തെളിയിച്ചാൽ‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നാണു ഐതിഹ്യം.

Karthika Deepam, Karthikai Vilakkidu or Thrikarthika is a festival of lights that is observed by Hindus of Tamil Nadu, Sri Lanka and Kerala. It falls in the month of Kārttikai (mid-November to mid-December) as per Tamil calendar. This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In Kerala, this festival is known as Thrikkarthika, celebrate to welcome Goddess Shakti. In the rest of India, a related festival called Kartik Purnima is celebrated in a different date. It is celebrated in the name of 'Lakshabba' in the Nilgiris district of Tamil Nadu.


മലയാളക്കരയിൽ തൃക്കാർത്തിക കൺചിമ്മി തുറന്ന് പതിനായിരക്കണക്കിന് വെളിച്ചങ്ങളുടെ പടിവാതിലുകൾ തുറക്കുമ്പോൾ അടഞ്ഞുകിടക്കുന്ന മാനവഹൃദയങ്ങളുടെപടിവാതിലുകളെല്ലാം തുറക്കട്ടെ. എണ്ണമറ്റ മൺചിരാതുകൾ മനസ്സിന്റെ തമസ്സിനെ മാറ്റി അറിവിന്റെ അറകളിലേക്ക് എത്തിച്ചേരട്ടെ! 


മനുഷ്യൻ മനുഷ്യനാകട്ടെ. ചിന്താ മണ്ഡലങ്ങൾ വികസിതങ്ങളാകുന്നതോടൊപ്പം സ്വാർഥതയും ധനമോഹവും ദുരഗ്രഹങ്ങളുമെല്ലാം കാർത്തിക വെളിച്ചം കത്തിച്ചു കളഞ്ഞ് പകരം എല്ലാത്തിലും നല്ലത് കാണുമാറാകട്ടെ എന്ന ആശയം മനസ്സിൽ സ്ഥിരമായി പ്രതിഷ്ഠിക്കാം.മലയാളക്കരയിലെ ഓരോ ആഘോഷങ്ങൾക്ക പിന്നിലും മഹത്തായ സദ് വചനങ്ങളും ദീർഘദൃഷ്ടികളും ഉണ്ട്. അവ പ്രാവർത്തികമാകുമെന്നുള്ള വിശ്വാസം മനസ്സിൽ കണ്ടു കൊണ്ടാണ് ആഘോഷിച്ചു വന്നിരുന്നത്. നിർഭാഗ്യവശാൽ അവയുടെയൊക്കെ താളങ്ങൾ തെറ്റി; അഥവാ തെറ്റിച്ചു കൊണ്ട് പോകുന്നു. പല ചടങ്ങുകളും ആഘോഷങ്ങളും ഈ മണ്ണിൽ നിന്നും നീങ്ങിയതായും കാണുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മനസ്സുകളിൽ നിന്നും മായണം.


തമിഴ്‌നാട്ശ്രീലങ്കകേരളം എന്നീ പ്രദേശങ്ങളിലെ ഹിന്ദുക്കൾ ആചരിക്കുന്ന വിളക്കുകളുടെ ഉത്സവമാണ് കാർത്തികൈ ദീപം, കാർത്തികൈ വിളക്ക് അല്ലെങ്കിൽ തൃകാർത്തിക എന്നും അറിയപ്പെടുന്ന കാർത്തിക ദീപം. തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തികൈ (പ്ലീഡിയസ്), പൗർണ്ണമി എന്നീ നക്ഷത്രരാശികളുമായി ചന്ദ്രൻ ചേരുന്ന ദിവസത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നത്. ചെവിയിലെ ഒരു പെൻഡന്റിന്റെ ആകൃതിയിലുള്ള ആകാശത്തിലെ ആറ് നക്ഷത്രങ്ങളുടെ കൂട്ടമായി ഈ നക്ഷത്രസമൂഹം പ്രത്യക്ഷപ്പെടുന്നു. 

കേരളത്തിൽ, ശക്തി ദേവിയെ സ്വാഗതം ചെയ്യുന്നതിനായി ആഘോഷിക്കുന്ന ഈ ഉത്സവം തൃകാർത്തിക എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാർത്തിക് പൂർണിമ എന്ന അനുബന്ധ ഉത്സവം മറ്റൊരു തീയതിയിൽ ആഘോഷിക്കുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഇതിനെ 'ലക്ഷബ്ബ' എന്നും വിളിക്കുന്നു.

 
Many legends and lyrical poetry have grown around this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the Saravana tank which later were joined together to form the six faced Muruga. They are Dula, Nitatni, Abhrayanti, Varshayanti, Meghayanti and Chipunika. He is therefore called Karthikeya, the incarnation of Lord Shiva as his second son after Lord Ganesha. It is believed that Lord Shiva created Muruga from his 3rd eye note  of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam, Eesanam,Adhomukam). It is believed that the six forms made into six children and each of them brought up by the six Karthigai nymphs and later merged into one by his mother Parvati. While merging he also formed into a six faced (Arumugam and twelve handed god. The Lord Muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the child, Lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping Lord Muruga himself. They are worshiped by lighting up rows of oil lamps (Deepam) in the evening of the festival day around the houses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.

Saturday, September 6, 2014

ഓണാശംസകള്‍ 2014 Onam Greeting Onam Wishes Onam Card Onam SMS Onam Quotes

പൂവിളിതന്‍ പുലരികളില്‍... തുമ്പപ്പൂ മലരുകളില്‍... തിരുവോണം പുലരുകായ്‌... എന്റെ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും, ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും, സന്തോഷവും നേര്‍ന്നുകൊണ്ട്‌, എന്റെ ഹൃദയം നിറഞ്ഞ... ഓണാശംസകള്‍!!!

Wish you all a Happy & Prosperous Onam Days

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 


Onam is a Hindu festival, celebrated by the people of Kerala in India. Also known as Vamana Jayanti, it solemnizes the Vamana avatar of Vishnu and the homecoming of the legendary Emperor Mahabali. The festival falls in the month of Chingam and lasts for ten days. 


ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. 


സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു.  വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്നകപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.

Wish You All A Happy & Prosperous Onam

Onam is an ancient festival which still survives in modern times. Kerala's rice harvest festival and the Festival of Rain Flowers, which fall on the month of Chingam, celebrates the Asura King Mahabali's annual visit from Patala (the underworld). Onam is unique since Mahabali has been revered by the people of Kerala since prehistory.The King is so much attached to his kingdom that it is believed that he comes annually from the nether world to see his people living happily. It is in honour of King Mahabali that Onam is celebrated. The deity Vamana, also called Onatthappan, is also revered during this time by installing a clay figure next to the floral carpet (Pookalam) .The birthday of Sri Padmanabhan, the presiding Deity of Thiruvananthapuram, is on the Thiruvonam day in the month of Chingam. Thiruonam day is the most important day of Onam. In Onam 2014 Thiruvonam date is September 7.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

The festival is acknowledged for its colorful and vibrant celebrations like Onnapotan  (a Kerela art form), Puli Kali (Masked leopard dance), intricate flower carpets and the like. Besides these festivities, prayers are being offered in Hindu temples by Hindus and the non-Hindus are not allowed to enter the sacred temples. Onam is a venerated feast for Mahabali, a revered figure since the primordial times.
ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടംകൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തു കൊണ്ടേയിരിക്കും. ദക്ഷിണ യായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

The celebrations of Onam begin on the Atham day, ten days before Thiruvonam.  The ten respective days of festivity start with Atham, followed by Chithira that makes way for Chodi, in succession comes Vishakam subsequently followed by Anizham, Thriketa, Moolam, Pooradam, Uthradom and finally comes, Thiruvonam, also known as “Second Onam”. Colors, flowers, new clothes, performing various folk-dance and other cultural activities become the hallmark of Onam. It is the picturesque fervor that adds to the dramatic element in Onam.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻ നാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

It is amazing to see the legacy of Onam going in the modern times. It’s a ritual that marks the succession of the Keralite traditions and customs. People who cannot make it to the festival send their loved ones greeting cards, online and through mails. 

Greeting cards in Onam keeps the spirit of the festival alive in people near or far. The festival of color and flowers has gained immense popularity. Thus, the ongoing revelry and rejoice!

Onam Legend

Mahabali was the grandson of Prahlada (son of Hiranyakashyapa who was slain by Vishnu in his Narasimha Avatara). Prahlada, despite being an Asura, had great faith in Vishnu. Mahabali had become a devotee of Lord Vishnu as a child due to his grandfather Prahlada.  also there is some other traditional belief is there that Parasurama, an incarnation of Vishnu is credited to have founded Kerala. An alternate legend defines Onam as the day on which Parasurama recovered Kerala from the sea-bed by throwing his battle-axe. The axe traveled from Gokarnam in the North to Kanyakumari in the South. This legend is mentioned by Hermann Gundert in his Malayalam Dictionary.

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ.അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലുംഅസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർമഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായിഅവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരുശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെസ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

 by G. Binukumar & Family



Onam Greetings


മനസ്സിലുണരട്ടെ ഒരു തുളസിപ്പൂവിന്റെ പരിശുദ്ധി...



ഒരു തുമ്പപ്പൂവിന്റെ നൈര്‍മ്മല്യം



ഒരു മുക്കൂറ്റിപ്പൂവിന്റെ നിഷ്ക്കളങ്കത...



ഒരു കോളാമ്പിപ്പൂവിന്റെ തെളിമ...



ചെത്തിപ്പൂവിന്റെ വര്‍ണ്ണശോഭ...



ചെമ്പരത്തിയുടെ ലാളിത്യം...



മന്ദാരപ്പൂവിന്റെ വെണ്മ...

പിന്നെ, പേരറിയുന്നതും അല്ലാത്തതുമായ അനേകമനേകം പൂക്കളുടെ സൌഹൃദഭാവങ്ങളും....
നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കാം, നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം..
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
 

തുമ്പപ്പൂക്കളുടെ നൈര്‍മല്യവും
ഓണത്തുമ്പികളുടെ താരാട്ടും
ഓണപ്പൂക്കളുടെ സുഗന്ധവുമായി
വീണ്ടും വന്നണഞ്ഞിരിയ്ക്കുന്നു
ഒരു ഓണക്കാലം കൂടി...
ഹൃദയ വിശുദ്ധിയോടെ...
നന്മ നിറഞ്ഞ ഓര്‍മ്മകളോടെ...
പ്രതീക്ഷകളുടെ പൂവിളികളോടെ...
എതിരേല്‍ക്കാം നമുക്കീ പൊന്നോണത്തെ... Courtesy.

മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങള്‍ ഉയര്‍ത്തുന്നുണ്ട് .

ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണസങ്കല്പ്പമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു. ചോരനിരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.

എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു. പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.

ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകണ്‍റ്റെ കണ്ണുമായി ഭൂമാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത് ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും അതീവശ്രദ്ധയാണ്.

പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു. ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.

പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്. കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു.

ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണിയൊരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു. ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങളും.

ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.

സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ വാദികളും മതതിവ്രവാദികളും ശ്രമങള്‍ നടത്തുന്നുണ്ട് . വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങളെടുക്കാന്‍ ജനങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്. വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധസദനങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള്, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്, സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്, പിഞ്ചുകുഞുങളെയും വൃദ്ധകളെയും പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്നുമെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണു. ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?.
 
നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ? മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗിയത,ജാതിമത ചേരിതിരിവുകള്‍,സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ്, അഴിമതി, അക്രമങള്‍, വര്‍ഗ്ഗിയത, തീവ്രവാദം തുടങി മനുഷ്യരാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറിഏറി വരുകയാണു

പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണു. Courtesy

Related Links:

Chingam 1 Keralites New Year 17 August 2014 മലയാളികളുടെ പുതുവര്‍ഷം ചിങ്ങം ഒന്ന് 1190

Search for Jobs
Location (optional)
Related Posts Plugin for http://godsowncountry-info.blogspot.com

Follow Us

Popular Posts

 

Malayalam Live Facebook Page | Malayalam Live Blog