Showing posts with label 2015. Show all posts
Showing posts with label 2015. Show all posts

Thursday, December 24, 2015

Merry Christmas 2015 Greetings Wishes Cards Messages Quotes SMS Wallpaper ക്രിസ്തുമസ്



MERRY CHRISTMAS

The holiday season is upon us, and that means it is once again time for an union and exchange gifts. Christmas is just around the corner and it looks like the iconic image that we have had in our heads for years of Santa and his reindeer flying down from the North Pole on his sleigh passing across the full moon will actually come true this year.  

Christmas is a festival, commemorating the birth of Jesus Christ and incorporating various Christian, Pre-Christian and secular customs, which is celebrated on December 25 in most places.


എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം ഓര്‍മ്മിപ്പിച്ച് ക്രിസ്തുമസ് വന്നെത്തി. വ്യത്യസ്തങ്ങളായ നക്ഷത്രങ്ങളും ബലൂണുകളും പുല്‍ക്കൂടുകളും തോരണങ്ങളുമായി ക്രിസ്മസ് വിപണി ഉണര്‍ന്നു. 
ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴു ത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയെശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്. ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.
 

Christmas or Christmas Day is an annual festival commemorating the birth of Jesus Christ, observed most commonly on December as a religious and cultural celebration among billions of people around the world. A feast central to the Christian liturgical year, it is prepared for by the season of Advent or the Nativity Fast and initiates the season of Christmastide, which historically in the West lasts twelve days and culminates on Twelfth Night; in some traditions, Christmastide includes an Octave. Christmas Day is a public holiday in many of the world's nations, is celebrated culturally by a large number of non-Christian people,and is an integral part of the holiday season.

 “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” . ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്. ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി‍. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍.



…because we’ve all learned our lesson with the vacuum…and the pots & pans…and that time we totally thought she’d appreciate the snow blower. So, let’s face it we can all use a little holiday gift giving inspiration when it’s time to buy for the person who’s always been there for you.  Whether you’re buying for your wife, mom, girlfriend, sister, grandmother or aunt who holds that special place in your life we’ve got you covered. Shop picks for top Christmas gifts for her in the 2015 – 2016 holiday season.





 
 ദൈവത്തിന്റെ പുത്രന്‍ ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കുമെന്ന് പ്രവാചകന്‍‌മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. അ പ്രവചനങ്ങള്‍ തങ്ങളിലൂടെ നിറവേറ്റപെടണമെന്ന് ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ വീണ്ടെടുപ്പ് നായകന്‍ തങ്ങളുടെ ഉദരത്തില്‍ ജന്മം എടുക്കാനായി രാജകന്യകകള്‍ വരെ കാത്തിരുന്നു. എന്നിട്ടും തന്റെ പുത്രന്റെ മനുഷ്യാവതാര ജന്മത്തിനായി ദൈവം എന്തിന് ഒരു സാധാരണക്കാരില്‍ ഒരുവളായ മറിയ എന്ന കന്യകയെ തിരഞ്ഞെടുത്തു. ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയം ഉണ്ട്. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംസയം പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യൌന്നതിന്റെ ശക്തി നിന്റെ മേല്‍ നിഴലിടും എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”
 




Christians celebrate the birth of Jesus to the Virgin Mary as a fulfillment of the Old Testament's Messianic prophecy. The Bible contains two accounts which describe the events surrounding Jesus' birth. Depending on one's perspective, these accounts either differ from each other or tell two versions of the same story. These biblical accounts are found in the Gospel of Matthew, namely Matthew 1:18, and the Gospel of Luke, specifically Luke 1:26 and 2:40. According to these accounts, Jesus was born to Mary, assisted by her husband Joseph, in the city of Bethlehem. 
 

മോശയുടെ ന്യായപ്രമാണം അനുസരിച്ച് വിവാഹം കഴിയാത്ത സ്ത്രി ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ചെയ്യുന്നത്. പുരുഷനെ അറിയാത്ത താന്‍ ഗര്‍ഭിണിയായാലുള്ള ശിക്ഷ അവള്‍ ചിന്തിക്കുന്നില്ല. ദൈവഠിന്റെ ഇഷ്ടം എങ്ങനെയാണോ തന്നിലൂടെ നിവര്‍ത്തിക്കേണ്ടത് അതിന് തന്നെത്തന്നെ സജ്ജമാക്കുകയാണ് മറിയ ചെയ്യുന്നത്. ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. തനിക്ക് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് യോസഫ് മനസിലാക്കുകയും അവള്‍ക്ക് ലോകാപവാദം വരാതെ ഗൂഢമായി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷനായി മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കെണ്ട എന്ന് പറയുന്നത്. അതുപോലെ അവന്‍ ചെയ്യുകയും ചെയ്യുന്നു. യെശയ്യാ പ്രവാചകന്റെ പ്രവചനം പോലെ (7:14) “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍വിളിക്കും”.
  
According to popular tradition, the birth took place in a stable, surrounded by farm animals. A manger is mentioned in Luke 2:7, where it states Mary "wrapped him in swaddling clothes and laid him in a manger, because there was no room for them in the inn" (KJV); and "She wrapped him in cloths and placed him in a manger, because there was no guest room available for them" (NIV). Shepherds from the fields surrounding Bethlehem were told of the birth by an angel, and were the first to see the child. Popular tradition also holds that three kings or wise men (named Melchior, Caspar, and Balthazar) visited the infant Jesus in the manger, though this does not strictly follow the biblical account. The Gospel of Matthew instead describes a visit by an unspecified number of magi, or astrologers, sometime after Jesus was born while the family was living in a house (Matthew 2:11), who brought gifts of gold, frankincense, and myrrh to the young child Jesus. The visitors were said to be following a mysterious star, commonly known as the Star of Bethlehem, believing it to announce the birth of a king of the Jews. The commemoration of this visit, the Feast of Epiphany celebrated on January 6, is the formal end of the Christmas season in some churches.
 
ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതി യായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതി വിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌.
  

ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.
  

ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനിൽക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌.
  



പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സമൂഹo.
The celebratory customs associated in various countries with Christmas have a mix of pre-Christian, Christian, and secular themes and origins. Popular modern customs of the holiday include gift giving, completing an Advent calendar or Advent wreath, Christmas music and caroling, lighting a Christingle, an exchange of Christmas cards, church services, a special meal, and the display of various Christmas decorations, including Christmas trees, Christmas lights, nativity scenes, garlands, wreaths, mistletoe, and holly. In addition, several closely related and often interchangeable figures, known as Santa Claus, Father Christmas, Saint Nicholas, and Christkind, are associated with bringing gifts to children during the Christmas season and have their own body of traditions and lore. Because gift-giving and many other aspects of the Christmas festival involve heightened economic activity, the holiday has become a significant event and a key sales period for retailers and businesses. The economic impact of Christmas is a factor that has grown steadily over the past few centuries in many regions of the world. 
 
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. 
 
While the month and date of Jesus' birth are unknown, by the early-to-mid 4th century, the Western Christian Church had placed Christmas on December 25,a date later adopted in the East, although some churches celebrate on the December 25 of the older Julian calendar, which, in the Gregorian calendar, currently corresponds to January 7, the day after the Western Christian Church celebrates the Epiphany. The date of Christmas may have initially been chosen to correspond with the day exactly nine months after the day on which early Christians believed that Jesus was conceived, or with one or more ancient polytheistic festivals that occurred near southern solstice (i.e., the Roman winter solstice); a further solar connection has been suggested because of a biblical versea identifying Jesus as the "Sun of righteousness". 
  
ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടു മുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. 
 

റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. 
ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.



Search for Jobs
Location (optional)
Christmas Day is celebrated as a major festival and public holiday in countries around the world, including many whose populations are mostly non-Christian. In some non-Christian areas, periods of former colonial rule introduced the celebration (e.g. Hong Kong); in others, Christian minorities or foreign cultural influences have led populations to observe the holiday. Countries such as Japan, where Christmas is popular despite there being only a small number of Christians, have adopted many of the secular aspects of Christmas, such as gift-giving, decorations, and Christmas trees. 
  

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌. 
 
Countries in which Christmas is not a formal public holiday include Afghanistan, Algeria, Azerbaijan, Bahrain, Bhutan, Cambodia, China (excepting Hong Kong and Macao), Comoros, Iran, Israel, Japan, Kuwait, Laos, Libya, Maldives, Mauritania, Mongolia, Morocco, North Korea, Oman, Pakistan, Qatar, Sahrawi Arab Democratic Republic, Saudi Arabia, Somalia, Tajikistan, Thailand, Tunisia, Turkey, Turkmenistan, United Arab Emirates, Uzbekistan, Vietnam, and Yemen. Christmas celebrations around the world can vary markedly in form, reflecting differing cultural and national traditions. 
  

Among countries with a strong Christian tradition, a variety of Christmas celebrations have developed that incorporate regional and local cultures. For Christians, participating in a religious service plays an important part in the recognition of the season. Christmas, along with Easter, is the period of highest annual church attendance. In Catholic countries, people hold religious processions or parades in the days preceding Christmas. In other countries, secular processions or parades featuring Santa Claus and other seasonal figures are often held. Family reunions and the exchange of gifts are a widespread feature of the season. Gift giving takes place on Christmas Day in most countries. Others practice gift giving on December 6, Saint Nicholas Day, and January 6, Epiphany. 


 
ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'ആഗമന കാലം' എന്നാണിത്‌ അറിയപ്പെടുന്നത്‌. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്‌.മാംസം‍, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്‌. ക്രിസ്തുമസ്‌ തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്‌. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ്‌ ദിനത്തിൽ തന്നെയാണ്‌ കർമ്മങ്ങൾ. മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌. 
  
The practice of putting up special decorations at Christmas has a long history. In the 15th century, it was recorded that in London it was the custom at Christmas for every house and all the parish churches to be "decked with holm, ivy, bays, and whatsoever the season of the year afforded to be green". The heart-shaped leaves of ivy were said to symbolize the coming to earth of Jesus, while holly was seen as protection against pagans and witches, its thorns and red berries held to represent the Crown of Thorns worn by Jesus at the crucifixion and the blood he shed. A number of figures are associated with Christmas and the seasonal giving of gifts. Among these are Father Christmas, also known as Santa Claus (derived from the Dutch for Saint Nicholas), Père Noël, and the Weihnachtsmann; Saint Nicholas or Sinterklaas; the Christkind; Kris Kringle; Joulupukki; Babbo Natale; Saint Basil; and Father Frost. 
  



ക്രിസ്തുമസ്‌ നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. 
  
The best known of these figures today is red-dressed Santa Claus, of diverse origins. The name Santa Claus can be traced back to the Dutch Sinterklaas, which means simply Saint Nicholas. Nicholas was a 4th-century Greek bishop of Myra, a city in the Roman province of Lycia, whose ruins are 3 kilometres (1.9 mi) from modern Demre in southwest Turkey. Among other saintly attributes, he was noted for the care of children, generosity, and the giving of gifts. His feast day, December 6, came to be celebrated in many countries with the giving of gifts. 
  
ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.

Christmas tree ക്രിസ്തുമസ്‌ മരം 

The Christmas tree is considered by some as Christianisation of pagan tradition and ritual surrounding the Winter Solstice, which included the use of evergreen boughs, and an adaptation of pagan tree worship; according to eighth-century biographer Æddi Stephanus, Saint Boniface (634–709), who was a missionary in Germany, took an axe to an oak tree dedicated to Thor and pointed out a fir tree, which he stated was a more fitting object of reverence because it pointed to heaven and it had a triangular shape, which he said was symbolic of the Trinity. The English language phrase "Christmas tree" is first recorded in and represents an importation from the German language. The modern Christmas tree tradition is believed to have begun in Germany in the 18th century though many argue that Martin Luther began the tradition in the 16th century. 
  
ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. 
  
ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌. 
  

ക്രിസ്തുമസ്‌ പുൽക്കൂട്‌ ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ്‌ അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. 
 

Music and carols Christmas cards 

The earliest extant specifically Christmas hymns appear in 4th-century Rome. Latin hymns such as "Veni redemptor gentium", written by Ambrose, Archbishop of Milan, were austere statements of the theological doctrine of the Incarnation in opposition to Arianism. "Corde natus ex Parentis" ("Of the Father's love begotten") by the Spanish poet Prudentius (d. 413) is still sung in some churches today. Christmas cards are illustrated messages of greeting exchanged between friends and family members during the weeks preceding Christmas Day. The traditional greeting reads "wishing you a Merry Christmas and a Happy New Year", much like that of the first commercial Christmas card, produced by Sir Henry Cole in London in 1843. The custom of sending them has become popular among a wide cross-section of people with the emergence of the modern trend towards exchanging E-cards. 
  
ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാർഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.1846 -ലാണ് ആദ്യ ക്രിസ്തുമസ്‌ കാർഡ് ഉപയോഗിച്ചിട്ടുള്ളത.
 

Christmas Quotes

 “Christmas gift suggestions: to your enemy, forgiveness. To an opponent, tolerance. To a friend, your heart. To a customer, service. To all, charity. To every child, a good example. To yourself, respect.”  ~ Oren Arnold

“Blessed is the season which engages the whole world in a conspiracy of love!” ~ Hamilton Wright Mabie

 “It’s beginning to look a lot like Christmas;
Soon the bells will start,
And the thing that will make them ring
Is the carol that you sing
Right within your heart.”

~ Meredith Willson, “It’s Beginning To Look A Lot Like Christmas”

“Christmas is not as much about opening our presents as opening our hearts.” ~ Janice Maeditere

“He who has no Christmas in his heart will never find Christmas under a tree.” ~ Charlotte Carpenter

 

 

More Greetings Wishes Cards Messages Quotes SMS Wallpaper

 2013, celebration, christmas greetings, Greeting Card, happy christmas, Merry Christmas, Messages, quotes, Wishes, X'mas, ക്രിസ്തുമസ്

Wednesday, November 25, 2015

Karthika Festival 2015 Greetings Wishes Karthigai Deepam Karthikai Vilakku തൃക്കാര്‍ത്തിക കാര്‍ത്തിക വിളക്ക്

Karthigai Deepam കാര്‍ത്തിക വിളക്ക് is a traditional festival of lights of the southern part of India and is an extension of Deepavali festival. 

ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്ന് ഐതിഹ്യം പറയുന്നു.
India is a country of varied culture and traditions. The variety of food, culture, festivals and language make it different from other countries.  Karthikai festival falls in the month of Karthikai (mid-November to mid-December) as per Tamil calendar. 
 
This occurs on the day when the moon is in conjunction with the constellation Karthigai (Pleiades) and purnimai. This constellation appears as a group of six stars in the firmament in the shape of a pendant from the ear. In 2015 Karthikai festival is celebrated in November 2015.

മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു.  അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.

Enjoy this Karthikai Deepam with your family and friends.

ഇന്ന് തൃക്കാര്‍ത്തിക, വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത് . ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല് അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്കന്ദത്തില് പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് ഇവിടങ്ങളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു. 

Temples, houses and streets are lit with rows of oil lamps known as agal vilakku. This festival is grandly celebrated in Thiruvannamalai, located in Tamilnadu. It is celebrated for 10 days and on the 10th day Mahadeepam (a huge lamp) is lit on top of the Annamalai hill which is said to be visible around a radius of 40 km. Devotees from all over the country visit this temple where Lord Shiva has manifested in the form of fire (Arunachalam). This is perhaps the oldest festival in the history of Tamilnadu.
ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.  നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം. ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.


കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.

 It is very similar to Bhai Duj or Raksha Bandhan celebrated in other parts of the country. The ideology of the festival is that "the sisters pray for their brothers' well being and the brothers in turn, promise to safeguard the sisters in times of trouble. This festival also involves the lighting of lamps in the homes, temples and the workplace.

തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്. ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്‌. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ്‌ തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.

 Karthikai Deepam, Karthikai vilakkidu 

തൃക്കാര്‍ത്തിക വിളക്ക് is a Hindu specially Tamils Festival of Lights. The festival is observed in most Hindu homes and every temple, and falls in the month of Kārttikai (mid-November to mid-December) as per Tamil calendar.   Karthika occurs on the day when the moon is in conjunction with the constellation Karthigai and pournami. This constellation appears as a group of six stars in the firmament in the shape of a pendant from the ear.
Many legends and lyrical poetry have grown round this star. The six stars are considered in Indian mythology as the six celestial nymphs who reared the six babies in the saravana tank which later were joined together to form the six faced Muruga. He is therefore called Karthikeya, the incarnation of lord Shiva as his second son after lord Ganesha. Stories tells lord shiva created Muruga from his 3rd eye of six primary faces (Tatpurusam, Aghoram, Sadyojatam,Vamadevam,Eesanam,Adhomukam). Stories tells the six forms made into six child and each of them brought up by the six Karthigai nymphs and later merged into one by his mother Parvati.
While merging he also formed into a six faced (Arumugam and twelve handed god. The Lord muruga is also portrayed with his six plays and worshiped with six names. As the six nymphs helped in growing the six child, lord shiva blessed immortality to the six nymphs as ever living stars on the sky. Any worship performed to this six stars is equal to worshiping lord muruga himself. They are worshiped by lit up with rows of oil lamps (Deepam) in the evening of the festival day around the souses and streets. Karthikai Deepam is also known as Kartikeya, or Muruga's birthday.

Karthika History

One of the earliest references to the festival is found in the Aganaanooru, a book of poems, which dates back to the Sangam Age (200 B.C. to 300 A.D.). The Aganaanooru clearly states that Karthigai is celebrated on the full moon day (pournami) of the month of Karthigai, as per South Indian calendar. It was one of the most important festivals (peruvizha) of the ancient Tamils, including now the areas of modern Kerala too. Avaiyyar, the renowned poetess of those times, refers to the festival in her songs. Karthikai Deepam is one of the oldest festivals celebrated by Tamil people. The festival finds reference in Sangam literature like Akanaṉūṟu and the poems of Auvaiyar.

Religious aspects of Karthikai

Lord Shiva appeared as an endless flame of light before Lord Vishnu and Lord Brahma, who each considered himself supreme and said that the matter could be tested if the two could search for Lord Shiva's Head and feet. Lord Vishnu took the form of a boar(Sanskrit:Varaha, Tamil:Varaham(pandri) ) and delved deep into the earth, Lord Brahma that of a swan(Sanskrit:Hansa, Tamil:Annam) and flew towards the skies. 

Lord Vishnu failed in his search and returned. But Lord Brahma, chancing upon a piece of Thazhambu, a flower, learnt from it that it had been floating down for thirty thousand years from Lord Shiva's head. He seized upon this and claimed to Lord Shiva that he had seen the other's top. Lord Siva realized the falsehood and pronounced that there would never be a temple for Lord Brahma in this world. He also interdicted the use of the flower Thazhambu in his worship. Lord Shiva appeared as a flame, this day is called karthikai maha Deepam.


ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).
തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.

Karthigai Celebrations

Nizhal Thangal, Attoor decorated with Agal vilakkus during the Karthikai Deepam celebrations on 2013-11-16. Rows of Agal vilakkus (Clay Oil lamps) are lit in every house. Karthigai is essentially a festival of lamps. The lighted lamp is considered an auspicious symbol. It is believed to ward off evil forces and usher in prosperity and joy. While the lighted lamp is important for all Hindu rituals and festivals, it is indispensable for Karthigai. This festival is also celebrated to commemorate the bonding between brothers and sisters in south India(analogous to Bhaiya-Dhuj and Raakhi). Sisters pray for the prosperity and success of their brothers and light lamps to mark the occasion.
In Telugu households, Kaartheeka maasam (month) is considered very auspicious. The Kartheeka month starts on the day of Deepawali. From that day till the end of the month, oil lamps are lit every day. 
 
On Kartheeka Pournami (full moon of Kartheeka month) oil lamp with 365 wicks, prepared at home, are lit in Lord Shiva temples. Apart from that, Kaartheeka puranam is read and fasting is observed till sunset, every day for the whole month.
On Karthika day, people usually make Pori Urundai or Puffed Rice Balls, appam, Neyyappam, Poli, Payasam and share it with our family and friends. A grand feast is also prepared on this day which includes rice, sambar, rasam, kootu, kurry, vada, payasam, appalam, etc.  


തെങ്ങും പ്ലാവും അടുത്തടുത്ത് നില്ക്കുന്ന സ്ഥലത്ത് മുറത്തില്‍ ഇടിഞ്ഞിലുകളോ (ചെരാതുകള്‍) വെളളയ്ക്ക(കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശര്‍ക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവില്, പൊരി തുടങ്ങിയ പടുക്ക സാധനങ്ങള്‍ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുളള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും. കാര്‍ത്തികക്ക് കാച്ചിലും ചെറുകിഴങ്ങും കരിക്കും കഴിക്കണം. 
 
താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്‍റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതല് കാര്ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്. ഉപ്പനെച്ചത്തിന്‍റെ പൂവിനെയാണ് കാര്‍ത്തിക പൂവെന്ന് വിളിക്കുന്നത്. കാര്‍ത്തിക പൂക്കളത്തില്‍ തിട്ട വേണ്ട. തറയില്‍ ചാണകം മെഴുകി നടുക്ക് ഗണപതിയെ സങ്കല്പിച്ച് പൂവ് കുത്തിവയ്ക്കും. അതിനെച്ചുറ്റിയാണ് കാര്‍ത്തിക പൂവും നിറമുളള മറ്റ് പൂവുകളും ഇടുന്നത്.കാര്‍ത്തിക പൂക്കളം ഒരു മണ്ഡലക്കാലം വരെ ഇടാം. (41 നാള്) വൃശ്ചികം അവസാന നാളിലും മണ്ഡലം തീരുന്ന ദിവസവും കാര്‍ത്തിക പൂവ് മാത്രമെ കളത്തില് പാടുളളൂ. തലേനാള്‍ കാര്ത്തികപ്പൂവിന്‍റെ മൊട്ട് പറിച്ച് വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്നാള്‍ അത് വിടരുമ്പോള്‍ തെല്ലു നിറവ്യത്യാസം വരും. അത് അന്ന് ഇറുത്തെടുക്കുന്ന പൂവും മാറിമാറി ഉപയോഗിച്ചാണ് ആ രണ്ടു ദിവസവും പൂക്കളമൊരുക്കുന്നത്. ഒരു പന്തം വയലിന്‍റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണിപൊതിഞ്ഞുകെട്ടി മൂട്ടില് പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്‍റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്ക്കരയില്‍ തടവിളക്കു കത്തിക്കും. വയലില്‍ തെരളിയപ്പം നിവേദിക്കുന്ന ചടങ്ങും ഉണ്ട് ചിലയിടങ്ങളില്‍. ഇത്തരം ചടങ്ങിന് മുമ്പ് കൃഷി പ്രാധാന്യവും ഉണ്ടായിരുന്നെന്നു കാണാം..

കാര്ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്ത്തിക നക്ഷത്രം തോറും ഗൃഹത്തില് പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.
 

Kartika Poornima (Kartika purnima) is a Hindu, Jain and Sikh holy festival, celebrated on the Purnima (full moon) day or the fifteenth lunar day of Kartika (November–December). 

It is also known as Tripuri Poornima andTripurari Poornima. It is sometimes called Deva-Diwali orDeva-Deepawali – the festival of lights of the gods. This year Karthika purnima is celebrated on 25th November, 2015.


 
Courtesy: Wiki
Search for Jobs
Location (optional)

Search for Jobs
Location (optional)
Related Posts Plugin for http://godsowncountry-info.blogspot.com

Follow Us

Popular Posts

 

Malayalam Live Facebook Page | Malayalam Live Blog